وَيَوْمَ يَحْشُرُهُمْ كَأَنْ لَمْ يَلْبَثُوا إِلَّا سَاعَةً مِنَ النَّهَارِ يَتَعَارَفُونَ بَيْنَهُمْ ۚ قَدْ خَسِرَ الَّذِينَ كَذَّبُوا بِلِقَاءِ اللَّهِ وَمَا كَانُوا مُهْتَدِينَ
അവരെ പുനരുജ്ജീവിപ്പിച്ച് ഒരുമിച്ചുകൂട്ടുന്ന ദിനം, പരസ്പരം തിരിച്ചറിയാന്‍ നിശ്ചയിക്കപ്പെട്ട-പകലില്‍ നിന്നുള്ള ഒരു മണിക്കൂറല്ലാതെ ഇഹലോകത്ത് ജീവിച്ചിരുന്നില്ല എന്ന് അവര്‍ക്ക് തോന്നും, അല്ലാഹുവിനെ കണ്ടുമുട്ടുന്നതിനെ തള്ളിപ്പറഞ്ഞവരായവര്‍ തീര്‍ച്ചയായും നഷ്ടപ്പെട്ടിരിക്കുന്നു, അവര്‍ സന്‍മാര്‍ഗം ഉപയോഗപ്പെടുത്തുന്നവരുമായിരുന്നില്ല.
49: 13 ല്‍ മനുഷ്യരെ വിളിച്ച്: നിശ്ചയം നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത് ഒരു ആ ണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമാണ്, നിങ്ങളെ വിവിധ ദേശക്കാരും ഗോത്രക്കാരുമായി വേര്‍തിരിച്ചിട്ടുള്ളത് നിങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ് എന്ന് പറഞ്ഞതില്‍ നിന്നും, പരസ്പരം തിരിച്ചറിയല്‍ മാത്രമാണ് ജീവിതലക്ഷ്യം എന്ന് തെറ്റിദ്ധരിച്ച് ഇവിടെ ആയുസ്സ് തള്ളിനീക്കിയവരാണ് നാളെ പരലോകത്ത് സൂക്തത്തില്‍ പറഞ്ഞതുപോലെ നഷ്ടപ്പെടുന്നവര്‍. 'നിശ്ചയം, മനുഷ്യരില്‍ വെച്ച് അല്ലാഹുവിന്‍റെ അടു ക്കല്‍ ആദരണീയര്‍ നിങ്ങളില്‍ ഏറ്റവും സൂക്ഷ്മതയുള്ളവരാണ്, അല്ലാഹു സര്‍വ്വജ്ഞ നും എല്ലാം വലയം ചെയ്ത ത്രികാലജ്ഞാനിയുമാണ്' എന്ന സൂക്തത്തിന്‍റെ അവസാന ഭാഗം പരിഗണിക്കാതെ സൂക്ഷ്മത വര്‍ദ്ധിക്കാനുള്ള ഉപാധിയായ അദ്ദിക്ര്‍ വന്നുകിട്ടിയതിന് ശേഷം സ്വയം ഉപയോഗിക്കാതെയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതെയും മൂടിവെച്ച അക്രമികളാണ് നഷ്ടപ്പെടുന്നവരാവുക. 'അദ്ദിക്ര്‍ ഉപയോഗപ്പെടു ത്തിയിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനേ' എന്ന് നരകക്കുണ്ഠം കൊണ്ടുവരപ്പെടു ന്ന ദിനം മനുഷ്യന് ബോധ്യം വരുന്നതാണ് എന്ന് 89: 23 ലും;'ഓ എന്‍റെ കഷ്ടം, ഞാന്‍ എന്‍റെ ഈ ജീവിതത്തിന് വേണ്ടി മുന്‍കൂട്ടി സമ്പാദിച്ച് വെച്ചിരുന്നുവെങ്കില്‍!' എന്ന് അവന്‍ വിലപിക്കുമെന്ന് 89: 24 ലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗ്രന്ഥത്തിന്‍റ മുന്നറിയിപ്പ് അവഗണിച്ച് ജീവിച്ചവര്‍ അന്ത്യദിനം നേരില്‍ കാണുമ്പോള്‍ തങ്ങള്‍ ഒരു സായാഹ്നമോ അല്ലെങ്കില്‍ അതിന്‍റെ പൂര്‍വ്വാഹ്നമോ മാത്രമേ ഇവിടെ ജീവിച്ചിട്ടുള്ളൂ എന്ന മട്ടിലായിരി ക്കുമെന്ന് 79: 46 ല്‍ പറഞ്ഞിട്ടുണ്ട്. 20: 102-104 ല്‍, കാഹളത്തില്‍ ഊതപ്പെടുന്ന ദിവസം കണ്ണുകള്‍ തുറിച്ച നിലയില്‍ ഭ്രാന്തന്‍മാരെ നാം ഒരുമിച്ചുകൂട്ടുന്നതാണ്, ഭൂമിയില്‍ ആ കെ പത്തുദിവസം മാത്രമേ താമസിച്ചിട്ടുണ്ടാകൂ എന്ന് അവര്‍ അടക്കം പറയും. അവര്‍ പറയുന്നതെന്താണെന്ന് നമുക്ക് നന്നായി അറിയാം, അല്ല, ഒരു ദിവസം മാത്രമേ താ മസിച്ചിട്ടുള്ളൂ എന്നാണ് കുറേക്കൂടി അറിവുള്ളവര്‍ പറയുക എന്ന് പറഞ്ഞിട്ടുണ്ട്. മനു ഷ്യന്‍റെ നാലാം ഘട്ടമായ ഭൂമിയില്‍ നിയോഗിക്കപ്പെട്ടതിന്‍റെ ലക്ഷ്യം അദ്ദിക്റില്‍ നിന്ന് തിരിച്ചറിയാത്തവരും സന്‍മാര്‍ഗ്ഗമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്താത്തവരുമായ കപട വിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന വഴിപിഴച്ചവരുമാണ് ജീവിതം നഷ്ടപ്പെട്ടവര്‍. പരലോകത്തുവെച്ച് അവരോട്: നിങ്ങള്‍ ഭൂമിയില്‍ എത്രകാലം കഴിച്ചുകൂട്ടി എ ന്ന് ചോദിക്കുമ്പോള്‍ അവര്‍ പറയും: ഒരു ദിവസം, അല്ലെങ്കില്‍ അതിന്‍റെ ഏതാനും ഭാഗം കഴിച്ചുകൂട്ടിയിട്ടുണ്ടാകും-എണ്ണമറിയുന്നവരോട് ചോദിച്ചുനോക്കുക, അല്ലാഹു പറയും: ഹാ! നിങ്ങള്‍ അല്‍പം മാത്രമല്ലാതെ കഴിച്ചു കൂട്ടിയിട്ടില്ല, അല്ലേ-നിങ്ങള്‍ യാ ഥാര്‍ത്ഥ്യം തിരിച്ചറിയുന്നവരായിരുന്നുവെങ്കില്‍! നിശ്ചയം നാം നിങ്ങളെ ലക്ഷ്യമില്ലാ തെ വെറുതെയങ്ങ് സൃഷ്ടിച്ചതാണെന്നും നിങ്ങള്‍ നമ്മിലേക്ക് തിരിച്ചുകൊണ്ടുവരപ്പെടു കയില്ല എന്നും നിങ്ങള്‍ കണക്ക് കൂട്ടിയോ എന്ന് 23: 112-115 ല്‍ പറഞ്ഞിട്ടുണ്ട്. ഐഹിക ജീവിതം പരലോകത്തേക്കുള്ള കൃഷിയിടമാണ്. സ്വര്‍ഗത്തില്‍ സൃഷ്ടിച്ച് ഭൂമിയിലേക്ക് മ നുഷ്യനെ നിയോഗിച്ചിട്ടുള്ളത് ഇവിടെ കുറഞ്ഞ കാലത്തെ ജീവിതം കൊണ്ട് സ്വര്‍ഗം പ ണിത് പണിത സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോകാനാണ്. ഗ്രന്ഥം ലഭിച്ചിട്ട് പ്രസ്തു ത ലക്ഷ്യം പാലിച്ച് ഇവിടെ ജീവിക്കാത്തവരെല്ലാം തന്നെ 'ഞാന്‍ എന്‍റെ ആയുസ്സ് വെറു തെ കളഞ്ഞല്ലോ, ഞാന്‍ എന്നെ നഷ്ടപ്പെടുത്തിയല്ലോ, എന്നെ അദ്ദിക്റില്‍ നിന്ന് ഇന്നാ ലിന്നവനാണല്ലോ തടഞ്ഞത്, പിശാച് മനുഷ്യന് മഹാവഞ്ചകന്‍ തന്നെയായിരുന്നുവ ല്ലോ' എന്നെല്ലാം വിലപിക്കുന്നതാണ് എന്ന് 25: 27-29 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
25: 24 ല്‍, അമ്പതിനായിരം വര്‍ഷം ദൈര്‍ഘ്യമുള്ള വിചാരണാദിനം സ്വര്‍ഗവാസികള്‍ക്ക് ഉത്തമമായ വിശ്രമസ്ഥലവും മധ്യാഹ്നം കഴിച്ചുകൂട്ടാനുള്ള നല്ല താവളവും ലഭിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. 36: 55-58 ല്‍, സ്വര്‍ഗവാസികള്‍ അന്നേദിനം സൗഭാഗ്യങ്ങളില്‍ ഉല്ലസിച്ചുകൊണ്ടിരിക്കും, തണലുകളിലിട്ടിരിക്കുന്ന അലങ്കാരകട്ടിലുകളില്‍ അവരും അവരു ടെ ഇണകളും ആനന്ദത്തോടെ ഇരിക്കും, അവര്‍ക്ക് അവിടെ മധുരക്കനികളും അവര്‍ ആ വശ്യപ്പെടുന്നതൊക്കെയും ലഭിക്കും. 'നിങ്ങള്‍ക്ക് സമാധാനം' എന്നായിരിക്കും കാരുണ്യ വാനായ അല്ലാഹുവില്‍ നിന്ന് അവര്‍ക്ക് കിട്ടുന്ന അഭിവാദ്യം എന്ന് പറഞ്ഞിട്ടുണ്ട്. 36: 59-64 ല്‍, ഭ്രാന്തന്‍മാരേ, ഇന്നേ ദിനം നിങ്ങള്‍ മാറിനില്‍ക്കൂ! ആദം സന്തതികളേ, നി ങ്ങ ള്‍ പിശാചിനെ സേവിക്കരുതെന്നും അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണെന്നും നി ങ്ങള്‍ എന്നെ മാത്രം സേവിക്കുന്നവരാകുവീന്‍, അതാണ് നേരെച്ചൊവ്വെയുള്ള പാത എന്നും നിങ്ങളോട് ഞാന്‍ ഉടമ്പടിവാങ്ങിയിരുന്നില്ലേ, എന്നാല്‍ നിങ്ങളില്‍ നിരവധി ത ലമുറകളെ പിശാച് പാട്ടിലാക്കിയിരിക്കുന്നുവല്ലോ, അപ്പോള്‍ നിങ്ങള്‍ ചിന്താശക്തി ഉപയോഗപ്പെടുത്തുന്നവരായിരുന്നില്ലേ. ഇതാണ് നിങ്ങളോട് വാഗ്ദത്തം ചെയ്തുകൊണ്ടിരു ന്ന നരകക്കുണ്ഠം, നിങ്ങള്‍ കാഫിറുകളായതിനാല്‍ ഇന്നേദിനം അതില്‍ വെന്തുകൊള്ളുക എന്ന് പറയപ്പെടുന്ന രംഗം വിവരിച്ചിട്ടുണ്ട്. 6: 31; 7: 8-9, 40; 9: 95 വിശദീകരണം നോക്കുക.