( അല്‍ ഹിജ്ര്‍ ) 15 : 91

الَّذِينَ جَعَلُوا الْقُرْآنَ عِضِينَ

അവര്‍ ഈ വായനയെ അവഗണനയിലാക്കുന്നവരാകുന്നു.

ഗ്രന്ഥത്തിന്‍റെ വാഹകരെന്ന് അഭിമാനിക്കുന്ന കപടവിശ്വാസികള്‍ ഇന്ന് ഗ്രന്ഥ ത്തെ വളച്ചൊടിക്കുന്നവരും അതിനെ ഭാഗം വെക്കുന്നവരുമായതിനാല്‍ അവരുടെ അനുയായികളെയും അതിനെത്തൊട്ട് അവഗണിക്കുന്നവരാക്കി മാറ്റിയിരിക്കുന്നു. ഒറ്റ ഗ്രന്ഥമായ ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ട അദ്ദിക്ര്‍ മാത്രമാണ് മുമ്പും വന്നിട്ടുള്ളതെ ന്ന് ഈ സൂക്തവും പഠിപ്പിക്കുന്നു. അദ്ദിക്റിനെ അവഗണിച്ച് പുച്ഛത്തോടുകൂടി തള്ളിപ്പറ ഞ്ഞ അക്രമികള്‍ അവരുടെ കൈകടിച്ച്: ഓ എന്‍റെ നാശം, ഞാന്‍ പ്രവാചകന്‍റെ മാര്‍ഗ്ഗമായ അദ്ദിക്റിന്‍റെ മാര്‍ഗം തെരഞ്ഞെടുത്തിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനേ! എന്ന് വിലപിക്കുമെന്ന് 25: 26-27 ലും; ഓ എന്‍റെ കഷ്ടം, ഞാന്‍ ഇന്നാലിന്നവനെ ആത്മമിത്രമായി തെരഞ്ഞെടുത്തിട്ടില്ലായിരുന്നെങ്കില്‍! അവനാണല്ലോ അദ്ദിക്ര്‍ എനിക്ക് വ ന്ന് കിട്ടിയതിനുശേഷം എന്നെ അതില്‍ നിന്ന് തടഞ്ഞത് എന്ന് വിലപിക്കുമെന്ന് 25: 28-29 ലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 'ഇവര്‍ അദ്ദിക്റിനെ അവഗണിച്ച് ജീവിച്ചിരുന്ന ഒ രു കെട്ടജനത തന്നെയായിരുന്നു' എന്ന് മഹാത്മാക്കള്‍ അന്യായം ബോധിപ്പിക്കുന്ന രം ഗം 25: 18 ലും; 'എന്‍റെ നാഥാ, ഈ വായനയെ അവഗണിച്ചതാണ് എന്‍റെ ഈ ജനതക്ക് വന്ന ദുര്‍ഗതി' എന്ന് വിധിദിവസം പ്രവാചകന്‍ അന്യായം ബോധിപ്പിക്കുന്ന രംഗം 25: 30 ലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 57: 16 ല്‍ അല്ലാഹു ചോദിക്കുന്നു: 'അല്ലാഹ്' എ ന്നുള്ള സ്മരണകൊണ്ടും അല്ലാഹു ഇറക്കിയ സത്യം (അദ്ദിക്ര്‍) കൊണ്ടും വിശ്വാസി കളുടെ ഹൃദയം ഭയചകിതമാകാന്‍ ഇനിയും സമയമായില്ലേ? അവര്‍ മുമ്പ് ഗ്രന്ഥം ന ല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കുന്നതിനുവേണ്ടി, മുമ്പ് വേദം നല്‍കപ്പെട്ടവര്‍ ഗ്ര ന്ഥത്തെ അവഗണിച്ച് കാലങ്ങള്‍ കഴിച്ചുകൂട്ടി, അപ്പോള്‍ അവരുടെ ഹൃദയങ്ങള്‍ കല്ലി ച്ചുപോയി, അവരില്‍ അധികപേരും തെമ്മാടികള്‍ തന്നെയായിരുന്നു. 

32: 22 ല്‍, തന്‍റെ നാഥന്‍റെ സൂക്തങ്ങള്‍ കൊണ്ട് ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്തപ്പെട്ടിട്ട് പിന്നെ അതിനെ അവഗണിച്ച് പോയവനെക്കാള്‍ ഏറ്റവും വലിയ അക്ര മി ആരാണ്, നിശ്ചയം ഇത്തരം ഭ്രാന്തന്‍മാരോട് നാം പ്രതികാരം ചെയ്യുകതന്നെ ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്. 74: 49-56 ല്‍ അല്ലാഹു പറയുന്നു: അവര്‍ക്ക് എന്തു പറ്റി! സിം ഹഗര്‍ജ്ജനം കേട്ട് വിരണ്ടോടപ്പെടുന്ന കാട്ടുകഴുതകളെപ്പോലെ അവര്‍ ടിക്കറ്റായ അ ദ്ദിക്റിനെത്തൊട്ട് അവഗണിച്ച് പോകുന്നുവല്ലോ, അല്ല; അവര്‍ എല്ലാ ഓരോരുത്തരും ആഗ്രഹിക്കുന്നത് അവര്‍ക്ക് ഓരോരുത്തര്‍ക്കും പ്രത്യേകം പ്രത്യേകം തുറന്ന പുസ്തകം കിട്ടണമെന്നാണ്, അല്ല; അവര്‍ പരലോകത്തെ ഭയപ്പെടുന്നവരല്ല, അല്ല; നിശ്ചയം ഇത് ഒരു ടിക്കറ്റ് തന്നെയാകുന്നു, അപ്പോള്‍ ആരാണോ അതിനെ ടിക്കറ്റായി ഉപയോഗ പ്പെടുത്തുന്നത്, അവര്‍ ഉപയോഗപ്പെടുത്തിക്കൊള്ളട്ടെ, എന്നാല്‍ അല്ലാഹു ഉദ്ദേശിക്കാതെ അവര്‍ക്ക് അത് ഉപയോഗപ്പെടുത്താന്‍ സാധിക്കുകയില്ല, അവനാകുന്നു ഭ ക്തിയും പാപമോചനവും നല്‍കാനുള്ള ഏക അധികാരി. 

ഖുര്‍ആന്‍ എന്ന് പറഞ്ഞാല്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വായിക്കപ്പെടേണ്ടത് എന്നാ ണ്. അഥവാ എല്ലാ വേദഗ്രന്ഥങ്ങളുടെയും ആത്മാവായ അദ്ദിക്ര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വായിക്കപ്പെടാനുള്ളതാണ് എന്നാണ്. എന്നാല്‍ മുന്‍വേദക്കാര്‍ മൊത്തം ഗ്രന്ഥത്തി ന്‍റെ ആശയമെടുക്കാതെ ഭിന്നിച്ച് വിവിധ വിഭാഗക്കാരും സംഘടനകളുമായിപ്പിരിഞ്ഞ് പരസ്പരം പോരടിച്ചപ്പോഴാണ് അല്ലാഹു 36: 69 ല്‍ പറഞ്ഞ വ്യക്തമായ വായനയായ അദ്ദിക്റും കൊണ്ട് പ്രവാചകനായി മുഹമ്മദിനെ അയച്ചത്. 

ഇന്ന് മൊത്തം മനുഷ്യര്‍ക്കുള്ള സന്‍മാര്‍ഗ്ഗമായ ഗ്രന്ഥം വഹിക്കുന്ന ഫുജ്ജാറുക ളാണ് ആ ഗ്രന്ഥത്തില്‍ നിന്ന് ഭിന്നിച്ച് വിവിധ സംഘടനകളും മുശ്രിക്കുകളുമായിപ്പി രിഞ്ഞ് പരസ്പരം പോരടിക്കുന്നത്. 1: 7; 10: 17; 12: 111; 15: 6-9; 38: 8 വിശദീകരണം നോ ക്കുക.