( അല്‍ ഖസസ് ) 28 : 5

وَنُرِيدُ أَنْ نَمُنَّ عَلَى الَّذِينَ اسْتُضْعِفُوا فِي الْأَرْضِ وَنَجْعَلَهُمْ أَئِمَّةً وَنَجْعَلَهُمُ الْوَارِثِينَ

ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ടവരായവരുടെ മേല്‍ അനുഗ്രഹം ചൊരിയാനും അവരെ നേതാക്കളാക്കാനും അവരെത്തന്നെ അനന്തരാവകാശികളുമാക്കാനുമാണ് നാം ഉദ്ദേശിക്കുന്നത്.

ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളെ അല്ലാഹു നേതാക്കളാക്കി ഉയര്‍ത്തിക്കൊണ്ടുവന്ന് അവരെ ഭൂമിയുടെ അനന്തരാവകാശികളാക്കി മാറ്റുമെന്നാണ് സൂക്തം പറയുന്നത്. എന്നാല്‍ അത് അവര്‍ വിശ്വാസികളായതിന്‍റെ പേരിലല്ല. ഇനി ലോകത്ത് മൊത്തം അധഃകൃത വര്‍ഗത്തില്‍പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരും അധികാരത്തില്‍ വരുന്നതും അതിന്‍റെ അവസാന ഘട്ടമായി മസീഹുദ്ദജ്ജാല്‍-അന്തിക്രിസ്തു പ്രത്യക്ഷപ്പെടുന്നതുമാണ്. എന്നാല്‍ ഇതിലൂടെയൊന്നും ഇസ്ലാമിന്‍റെ സമാധാനമോ മനു ഷ്യരുടെ ഐക്യമോ പുലരുകയില്ല. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ കപടവിശ്വാസികളും അവരുടെ വഴിപി ഴച്ച അനുയായികളുമടങ്ങിയ ഫുജ്ജാറുകളാണ് ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ മൂടിവെച്ച് 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നത്. അവര്‍ ഒരു നബിയെയും പ്രവാചകനെയും പിന്‍പറ്റാത്തവരും 3: 21-22 ല്‍ വിവരിച്ചതുപോലെ പ്രവാചകന്മാരുടെ പേരുവെച്ച് അവരെ ജനമധ്യത്തില്‍ കൊല്ലാതെ കൊന്നുകൊണ്ടിരിക്കുന്നവരുമാണ്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഇക്കൂട്ടരാണ് ലോകത്തെവിടെയും 2: 11-12 ല്‍ വിവരിച്ചതുപോലെ നാശകാരികളായിത്തീര്‍ന്നിട്ടുള്ളത്. 7: 157 ല്‍ വിവരിച്ച പ്രകാരം പ്രകാശമായ അദ്ദിക്റിനെ തള്ളിപ്പറയുകവഴി പ്രവാചകനെ ലോകര്‍ക്കുമൊത്തം അനുഗ്രഹമായിട്ടല്ലാതെ അയച്ചിട്ടില്ല എന്നുപറഞ്ഞതിന് വിപരീതമായി അവര്‍ മാത്രമാണ് സ്വര്‍ഗത്തിലേക്കുള്ളവര്‍ എന്ന നാട്യത്തില്‍ ജീവിക്കുന്നവരാണ്. ഇക്കൂട്ടരെ ശിക്ഷിക്കുന്നതിനുവേണ്ടിയാണ് മനുഷ്യരില്‍ നിന്നുള്ള വിശ്വാസികളെ ഇജാസിലേക്ക് വേര്‍തിരിക്കുന്നത്. കൂടുതല്‍ താമസിയാതെ ഭൂമി തിരിച്ച് കറങ്ങുകയും 4: 158-159 ല്‍ വിവരിച്ച പ്രകാരം മസീഹുദ്ദജ്ജാല്‍ പുറപ്പെടുകയും ചെയ്യുന്നതാണ്. അവന്‍ കപടവിശ്വാസികളെയും അവരുടെ അനുയായികളെയും പ്രീണിപ്പിക്കുന്നതും അവരുടെ പൈശാചികമായ ഇംഗിതങ്ങള്‍ ഇവിടെവെച്ചുതന്നെ നടപ്പിലാക്കിക്കൊടുക്കുന്നതുമാണ്. ഈസാ രണ്ടാമതുവന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടെ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളെല്ലാം ഇസ്ലാം അംഗീകരിക്കുന്നതാണ്. അവര്‍ മസീഹുദ്ദജ്ജാലിനെ റബ്ബായി സ്വീകരിച്ച 8: 22 ല്‍ പറഞ്ഞ ദുഷ്ട ജീവികളെ വധിച്ചുകൊണ്ട് 4: 91; 5: 33; 9: 5, 123; 33: 60-61 എന്നീ സൂക്തങ്ങളുടെ കല്‍പന നടപ്പിലാക്കുന്നതാണ്. അപ്പോള്‍ മാത്രമാണ് ലോകത്തുമൊത്തം സമാധാന ജീവിതം- ഇസ്ലാമിക വ്യവസ്ഥ-നടപ്പിലാവുക. 24:55; 26: 57-59; 38: 78 വിശദീകരണം നോക്കുക.