( ജാസിയഃ ) 45 : 6

تِلْكَ آيَاتُ اللَّهِ نَتْلُوهَا عَلَيْكَ بِالْحَقِّ ۖ فَبِأَيِّ حَدِيثٍ بَعْدَ اللَّهِ وَآيَاتِهِ يُؤْمِنُونَ

ഇതെല്ലാം അല്ലാഹുവിന്‍റെ സൂക്തങ്ങളാകുന്നു, നാം അവ ലക്ഷ്യത്തോടുകൂ ടി നിന്‍റെ മേല്‍ വിവരിച്ചുതരികയാണ്, അപ്പോള്‍ അല്ലാഹുവിനും അവന്‍റെ സൂക്തങ്ങള്‍ക്കും ശേഷം ഏതൊരു വര്‍ത്തമാനത്തിലാണ് അവര്‍ വിശ്വസി ക്കുന്നവരാവുക?

അല്ലാഹുവിന്‍റെ സംസാരവും സമ്മതപത്രവുമാണ് അദ്ദിക്ര്‍. അപ്പോള്‍ യഥാര്‍ത്ഥ ഹദീസായ-സംസാരമായ-അദ്ദിക്റിനെ അവഗണിച്ച് ഹദീസ് നിരക്ഷരനായ പ്രവാചക ന്‍റേതാണെന്ന് പറയുന്ന ഫുജ്ജാറുകള്‍ 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാ ണ്. അവരെ അനുസരിക്കരുതെന്ന് വിശ്വാസിയോട് 33: 1, 48 എന്നീ സൂക്തങ്ങളിലൂടെ കല്‍പിച്ചിട്ടുണ്ട്. അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൂടാതെ ഒരാളും വിശ്വാസി യാവുകയോ, വിശ്വാസിയാകാതെ ഒരാളില്‍ നിന്നും കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുകയോഇല്ല. എന്നാല്‍ ഇത്തരം സൂക്തങ്ങളെല്ലാം ആശയമില്ലാതെ വായിക്കുന്ന വിശ്വാസം രൂപപ്പെടുത്താത്ത ഫുജ്ജാറുകളാണ് ചിന്താശക്തി ഉപയോഗപ്പെടുത്താത്ത യഥാര്‍ത്ഥ ഭ്രാന്തന്മാര്‍. ഗ്രന്ഥം കൊണ്ട് വിശ്വാസിയാകാതെ നമസ്കാരം, നോമ്പ്, ഹജ്ജ്, ഉംറ തുടങ്ങിയ കര്‍മ്മങ്ങള്‍ ചെയ്യുക വഴി പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന അവര്‍ ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവരും നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും വഴിപിഴച്ചവരുമാണെന്നും 7: 40; 8: 22; 25: 34 സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. അവര്‍ വായിച്ച, കേട്ട സൂക്തങ്ങള്‍ അവര്‍ക്കെതിരെ സാക്ഷ്യം വ ഹിച്ചുകൊണ്ടും വാദിച്ചുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നതാണ്. ലക്ഷ്യബോധമില്ലാതെ ഇവിടെ ജീവിച്ചതിന് പിഴയായി നരകക്കുണ്ഠമാണ് അവര്‍ക്ക് ഒ രുക്കിവെച്ചിരിക്കുന്നതെന്ന് 9: 67-68; 15: 44; 25: 34, 65-66; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. 1: 7; 4: 78; 7: 185; 39: 23 വിശദീകരണം നോക്കുക.