( അൽ മാഇദ ) 5 : 108

ذَٰلِكَ أَدْنَىٰ أَنْ يَأْتُوا بِالشَّهَادَةِ عَلَىٰ وَجْهِهَا أَوْ يَخَافُوا أَنْ تُرَدَّ أَيْمَانٌ بَعْدَ أَيْمَانِهِمْ ۗ وَاتَّقُوا اللَّهَ وَاسْمَعُوا ۗ وَاللَّهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ

അതാണ് സാക്ഷ്യം അതിന്‍റെ യഥാര്‍ത്ഥ സ്ഥാനത്ത് കൊണ്ടുവരാന്‍ ഏറ്റവും നല്ല വഴി, അല്ലെങ്കില്‍ സാക്ഷ്യം വഹിക്കുന്നവര്‍ അവരുടെ സത്യപ്രതിജ്ഞ കള്‍ക്ക് ശേഷം മറ്റുള്ളവരുടെ സത്യപ്രതിജ്ഞയാല്‍ തങ്ങള്‍ സാക്ഷ്യത്തില്‍ നിന്ന് മാറ്റപ്പെടുമെന്ന് ഭയപ്പെട്ടുകൊണ്ട് സാക്ഷ്യത്തില്‍ മാറ്റം വരുത്താതിരിക്കാനും നല്ലത്, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, നിങ്ങള്‍ ശ്രദ്ധിച്ച് കേ ള്‍ക്കുകയും ചെയ്യുക, തെമ്മാടികളായ ഒരു ജനതയെ അല്ലാഹു സന്‍മാര്‍ഗത്തിലേക്ക് നയിക്കുകയുമില്ല.

ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ ഒരു സംഘമില്ലാത്തതിനാല്‍ 3: 101-102 ല്‍ വിവരിച്ച പ്രകാരം ഒറ്റപ്പെട്ട വിശ്വാസി അദ്ദിക്റിനെ മുറുകെപ്പിടിക്കുകവഴി നാഥനെ മുറുകെപ്പിടിച്ച് ജീവിക്കുന്നതിനാല്‍ അവന് പെട്ടെന്നുള്ള മരണം സംഭവിക്കുകയില്ല. അല്ലാഹുവിന്‍റെ കല്‍പനകളായ ഗ്രന്ഥത്തിന്‍റെ മൊത്തം വിധിവിലക്കുകള്‍ വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും പാലിക്കുമ്പോള്‍ മാത്രമാണ് ശാന്തിയും സമാധാനവുമായ ഇസ്ലാമികജീവിതം കൈവരിക. വ്യക്തിജീവിതത്തില്‍ അവ പാലിക്കുന്നവരാണ് വിശ്വാസികള്‍. അവര്‍ കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും അത് നടപ്പിലാക്കാന്‍ കഴിയുന്നത്ര പരിശ്രമിക്കുകയും ചെയ്യുന്നതാണ്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെല്ലാം തന്നെ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നവരായതിനാല്‍ കാഫിറുകളും അക്രമികളും തെമ്മാടികളുമാണെന്ന് 5: 44, 45, 47 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 64: 16 ല്‍, നിങ്ങള്‍ അല്ലാഹുവിനെ കഴിയുന്നത്ര സൂക്ഷിക്കുക, അവന്‍റെ വചനങ്ങള്‍ ശ്രദ്ധിച്ചുകേള്‍ക്കുകയും അവ പിന്‍പ റ്റി അല്ലാഹുവിനെ അനുസരിക്കുകയും ചെയ്യുക, നിങ്ങളുടെതന്നെ ഗുണത്തിനുവേണ്ടി ചെലവഴിക്കുകയും ചെയ്യുക, ആരാണോ ആത്മാവിന്‍റെ സ്വാര്‍ത്ഥതയില്‍ നിന്ന് മോചിതനായത്, അക്കൂട്ടര്‍ തന്നെയാണ് വിജയം വരിക്കുന്നവര്‍ എന്ന് പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ അറിഞ്ഞിട്ട് മൂടിവെക്കുന്ന തെമ്മാടികളായ കപടവിശ്വാസികളെ അല്ലാഹു സന്മാര്‍ഗത്തിലേക്ക് നയിക്കുകയില്ല എന്ന് 9: 24, 80; 24: 55; 61: 5 തുടങ്ങിയ സൂക്തങ്ങളിലും; നിശ്ചയം തെമ്മാടികളായ ഒരു ജനതയെ അല്ലാഹു സന്‍മാര്‍ ഗത്തിലാക്കുകയില്ല തന്നെ എന്ന് 63: 6 ലും പറഞ്ഞിട്ടുണ്ട്. നിശ്ചയം കപടവിശ്വാസിക ള്‍ തന്നെയാണ് തെമ്മാടികള്‍ എന്ന് 9: 67 ലും, ഇത്തരം തെമ്മാടികള്‍ ഇനി വിശ്വസിക്കുകയില്ല എന്ന നിന്‍റെ നാഥന്‍റെ വചനം സത്യമായി പുലര്‍ന്നിരിക്കുന്നു എന്ന് 10: 33 ലും പറഞ്ഞിട്ടുണ്ട്. സര്‍വലോകര്‍ക്കുമുള്ള നാഥന്‍റെ വിധിവിലക്കുകള്‍ അടങ്ങിയ ഹൃദയത്തിന്‍റെ ഭാഷയിലുള്ള അദ്ദിക്ര്‍ മൂടിവെക്കുന്ന തെമ്മാടികളായ കപടവിശ്വാസികള്‍ നാഥനാല്‍ വധിക്കപ്പെട്ടവരും വായ പൊളിച്ചാല്‍ കളവ് മാത്രം പറയുന്നവരുമാണ്. അപ്പോള്‍ ഇത്തരം മനുഷ്യപ്പിശാചുക്കളെ വിശ്വസിക്കലോ അവരുടെ സാക്ഷ്യം സ്വീകരിക്കലോ വി ശ്വാസിക്ക് യോജിച്ചതല്ല. അങ്ങനെയായാല്‍ അത് 4: 144 ല്‍ വിവരിച്ച പ്രകാരം അല്ലാഹുവിന് അവരെ ശിക്ഷിക്കാന്‍ പ്രമാണം നല്‍കലായിരിക്കും. 7: 37 ല്‍ വിവരിച്ച പ്രകാരം ഫു ജ്ജാറുകളെല്ലാം തന്നെ അവരുടെ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ ത ന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിച്ചുകൊണ്ടാണ് മരണപ്പെടുക. 2: 6-7; 3: 145; 5: 49; 7: 102 വിശദീകരണം നോക്കുക.