فَأَنْجَيْنَاهُ وَالَّذِينَ مَعَهُ بِرَحْمَةٍ مِنَّا وَقَطَعْنَا دَابِرَ الَّذِينَ كَذَّبُوا بِآيَاتِنَا ۖ وَمَا كَانُوا مُؤْمِنِينَ
അപ്പോള്‍ നാം അവനെയും അവനോടൊപ്പമുള്ളവരെയും നമ്മില്‍നിന്നുള്ള കാരുണ്യം കൊണ്ട് രക്ഷപ്പെടുത്തുകയും, നമ്മുടെ സൂക്തങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടിരുന്നവരായവരെ നാം അടിവേരറുത്തുകളയുകയും ചെയ്തു, അ വര്‍ വിശ്വാസികളായിരുന്നുമില്ല.
അപ്രകാരം വിശ്വാസികളെ രക്ഷപ്പെടുത്തുക എന്നത് നമ്മുടെ ബാധ്യതയാണ് എ ന്ന് 10: 103 ലും; അപ്രകാരം നാം വിശ്വാസികളെ രക്ഷപ്പെടുത്തുമെന്ന് 21: 88 ലും; നിശ്ച യം പ്രവാചകന്മാര്‍ അവരുടെ ജനതയിലേക്ക് വെളിപാടുകളും കൊണ്ട് വന്നപ്പോള്‍ അ തിനെ തള്ളിപ്പറഞ്ഞ ഭ്രാന്തന്മാരോട് നാം പ്രതികാരം ചെയ്തു, വിശ്വാസികളെ സഹാ യിക്കുക എന്നത് നമ്മുടെ ബാധ്യത തന്നെയുമായിരുന്നു എന്ന് 30: 47 ലും പറഞ്ഞിട്ടുണ്ട്. പ്രവാചകന്മാരെയും വിശ്വാസികളെയും ഐഹികലോകത്തും സാക്ഷികള്‍ നിലവില്‍ വരു ന്ന വിധിദിവസവും നാഥന്‍ സഹായിക്കുകതന്നെ ചെയ്യുമെന്ന് 40: 51 ലും പറഞ്ഞിട്ടുണ്ട്. 5: 48 ല്‍ പറഞ്ഞ എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരക ക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന അദ്ദിക്ര്‍ ഇന്ന് ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ നാഥന്‍ നിഷ്പക്ഷവാനായിരിക്കുന്നു. അപ്പോള്‍ ആരാണോ അദ്ദിക്റിനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയില്‍ നിലകൊള്ളുന്നത്, അവന് യാതൊരു ബുദ്ധിമുട്ടും ബാ ധിക്കുകയില്ല. അന്ത്യപ്രവാചകനായ മുഹമ്മദിന്‍റെ അനുയായികളെന്ന് കൊട്ടിഘോഷിക്കുകയും എന്നാല്‍ അദ്ദിക്ര്‍ കൊണ്ട് വിശ്വാസികളാകാതിരിക്കുകയും 56: 82 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പ്രവാചകന്‍റെ ജനതയിലെ ഫുജ്ജാറുകളെപ്പോലെ എല്ലാ മനുഷ്യരും അക്രമിക ളും തെമ്മാടികളുമാകുമ്പോഴാണ് മനുഷ്യരുടെ കരങ്ങളാല്‍ തന്നെ ലോകം അവസാനിക്കുക. 11: 50-60; 26: 123-140; 46: 21-28; 54: 18-22; 69: 4, 6-8 തുടങ്ങിയ സൂക്തങ്ങളിലെല്ലാം ഹൂദ് നബിയുടെയും ആദ് ജനതയുടെയും സംഭവചരിത്രങ്ങള്‍ വിവരിച്ചിട്ടുണ്ട്. 6: 45-47; 7: 40; 35: 45 വിശദീകരണം നോക്കുക.