( അർറഅദ് ) 13 : 2

اللَّهُ الَّذِي رَفَعَ السَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا ۖ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ۖ وَسَخَّرَ الشَّمْسَ وَالْقَمَرَ ۖ كُلٌّ يَجْرِي لِأَجَلٍ مُسَمًّى ۚ يُدَبِّرُ الْأَمْرَ يُفَصِّلُ الْآيَاتِ لَعَلَّكُمْ بِلِقَاءِ رَبِّكُمْ تُوقِنُونَ

നിങ്ങള്‍ കാണുന്ന തൂണുകളില്ലാതെ ആകാശങ്ങളെ ഉയര്‍ത്തിയവനാകുന്നു അല്ലാഹു, പിന്നെ അവന്‍ സിംഹാസനത്തിന്‍മേല്‍ ഉപവിഷ്ടനായി, സൂര്യനേ യും ചന്ദ്രനേയും അവന്‍ വ്യവസ്ഥാവിധേയമാക്കുകയും ചെയ്തു, എല്ലാ ഒ ന്നും നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ള ഒരു അവധിവരെ ചലിച്ചുകൊണ്ടിരിക്കുന്നു, കാര്യങ്ങളെല്ലാം അവനാണ് നിയന്ത്രിക്കുന്നത്, നിങ്ങള്‍ നിങ്ങളുടെ നാഥനെ കണ്ടുമുട്ടുമെന്ന് ദൃഢബോധ്യമുള്ളവരാകുകതന്നെ വേണമെന്നതിനുവേണ്ടി അവന്‍ സൂക്തങ്ങള്‍ വിശദീകരിച്ചുതരികയാകുന്നു.

31: 10 ല്‍, ആകാശങ്ങളെ അവന്‍ നിങ്ങള്‍ കാണുന്ന തൂണുകളില്ലാതെ സൃഷ്ടിച്ചു, ഭൂമി നിങ്ങളെയും കൊണ്ട് ചാഞ്ഞുപോകാതിരിക്കാന്‍ അതിന്‍മേല്‍ പര്‍വ്വതങ്ങള്‍ നാട്ടുകയും ചെയ്തു, അതില്‍ എല്ലാതരം ജീവജാലങ്ങളെയും പരത്തിയിടുകയും, ആകാശത്തു നിന്ന് നാം വെള്ളമിറക്കുകയും ആ വെള്ളം കൊണ്ട് എല്ലാതരം മഹത്തരമായ സസ്യങ്ങ ളെയും ജോടികളായി മുളപ്പിക്കുകയും ചെയ്തു എന്നും, 31: 11 ല്‍, ഇതെല്ലാം അല്ലാഹു വിന്‍റെ സൃഷ്ടിപ്പാണ്, അപ്പോള്‍ അവനെക്കൂടാതെയുള്ളവരുടെ സൃഷ്ടിപ്പ് നിങ്ങള്‍ എനിക്കൊന്ന് കാണിച്ചുതരിക, അല്ല; ഈ അക്രമികള്‍ വ്യക്തമായ വഴികേടില്‍തന്നെയാകുന്നു എന്നും പറഞ്ഞിട്ടുണ്ട്. അല്ലാഹു സിംഹാസനത്തില്‍ ഉപവിഷ്ടനായി എന്ന് ഗ്രന്ഥത്തി ല്‍ വിവിധ സ്ഥലങ്ങളില്‍ പറഞ്ഞതിന്‍റെ വിവക്ഷ, അല്ലാഹു ഈ പ്രപഞ്ചത്തെ സൃഷ്ടിക്കു ക മാത്രമല്ല ചെയ്തത്, മറിച്ച് അവന്‍ ഈ പ്രപഞ്ചത്തെ ഭരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു എന്നാണ്. എന്നാല്‍ ഗ്രന്ഥത്തിന്‍റെ അന്നത്തെയും ഇന്നത്തെയും അഭിസംബോധകര്‍ ഇ തൊന്നും നിഷേധിക്കുന്നവരായിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം ചെയ്യുന്നത് ആരാണെന്ന് ചോദിച്ചാല്‍, അല്ലാഹുതന്നെ എന്ന് അവര്‍ മറുപടിപറയുന്നു. എന്നാല്‍ ഈ പ്രാപഞ്ചിക വ്യവസ്ഥയുടെ മേല്‍ പരമാധികാരമുള്ളവന്‍തന്നെയാണ് സേവിക്കപ്പെടുവാന്‍ അര്‍ഹനായിട്ടുള്ള ഏകനായ അല്ലാഹു എന്ന് അവര്‍ അംഗീകരിക്കുന്നില്ല എന്നു മാത്രം. അഥവാ അല്ലാഹുവാണ് എല്ലാ സൃഷ്ടികളുടെയും ഉടമയെന്നും അവനുവേണ്ടി മാത്രം ജീവിക്കുന്നവരാകുമ്പോള്‍ മാത്രമാണ് അവന്‍റെ പ്രതിനിധികളാവുക എന്നും എല്ലാകാലത്തുമുള്ള നിഷേധികള്‍ അംഗീകരിച്ചിരുന്നില്ല. അവര്‍ ജീവിതത്തിന്‍റെ ചിലഭാഗങ്ങള്‍ അല്ലാഹുവിനും മറ്റുള്ളവ ഒന്നുകില്‍ ദേഹേച്ഛക്ക് അല്ലെങ്കില്‍ കാക്കകാരണവന്‍മാര്‍ക്ക് അല്ലെങ്കില്‍ സംഘടനാ നേതാക്കള്‍ക്ക്, അല്ലെങ്കില്‍ മറ്റു മഹാത്മാക്കള്‍ക്കെല്ലാം ഭാഗിച്ചുകൊടുത്ത് അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരാണ്. 

എല്ലാം ഒരു നിശ്ചിത അവധിവരെ ചലിച്ചുകൊണ്ടിരിക്കുന്നു എന്നുപറഞ്ഞതില്‍നി ന്നും ആകാശഭൂമികളും അവക്കിടയിലുള്ള മനുഷ്യരടക്കമുള്ള സര്‍വ്വവസ്തുക്കളും നിര്‍ ണ്ണയിക്കപ്പെട്ടിട്ടുള്ള അവധി എത്തിക്കഴിഞ്ഞാല്‍ നശിച്ചുപോവുകതന്നെ ചെയ്യും എന്നാ ണ്. ഭൂമുഖത്തുള്ള എല്ലാവരും നശിച്ച് ഇല്ലാതാകുന്നതാണ്, മഹത്വമുടയവനും ഉദാരനുമായ നിന്‍റെ നാഥന്‍റെ മുഖംമാത്രം അവശേഷിക്കുന്നതാണ് എന്ന് 55: 26-27 ലും ഇലാഹാ യ അല്ലാഹുവിന്‍റെ മുഖമൊഴികെ എല്ലാ വസ്തുക്കളും നാശമടയുകതന്നെ ചെയ്യുമെന്ന് 28: 88 ലും പറഞ്ഞിട്ടുണ്ട്.

36: 81 ല്‍, ആകാശഭൂമികളെ സൃഷ്ടിച്ചവന്‍ ഇവരെപ്പോലുള്ളവയെ വീണ്ടും സൃഷ്ടിക്കുവാന്‍ കഴിവുള്ളവനല്ലെയോ, അല്ല, അവന്‍ എല്ലാ തരം സൃഷ്ടിപ്പും എല്ലാ സൃഷ്ടിക ളെക്കുറിച്ചും അറിയുന്ന സര്‍വ്വസ്രഷ്ടാവ് തന്നെയാകുന്നു എന്നും, 75: 36-40 ല്‍, മനുഷ്യ നെ വെറുതെയങ്ങ് വിടുമെന്ന് അവന്‍ കണക്കുകൂട്ടുന്നുവോ? അവന്‍ തെറിച്ചുവീഴുന്ന ഒ രു ഇന്ദ്രിയത്തുള്ളിയില്‍ നിന്നുള്ള ഒരു ബീജമായിരുന്നില്ലേ? പിന്നെ അവന്‍ ഒരു രക്തപിണ്ഡമായിരുന്നില്ലേ? അപ്പോള്‍ അതില്‍നിന്ന് അവനെ സൃഷ്ടിച്ച് രൂപപ്പെടുത്തി. അതില്‍ നിന്ന് ആണ്, പെണ്ണ് എന്നിങ്ങനെ ഇണകളെ ഉണ്ടാക്കി. അങ്ങനെയുള്ളവന്‍ മരിച്ചവരെ പുനര്‍ജീവിപ്പിക്കാന്‍ കഴിവുള്ളവനല്ലെയോ എന്നും ചോദിച്ചിട്ടുണ്ട്. 17: 49-52 ല്‍, മരിച്ച് എ ല്ലും പുറ്റുമായിക്കഴിഞ്ഞാല്‍ വീണ്ടും പുതിയ സൃഷ്ടികളായി പുനഃസൃഷ്ടിക്കപ്പെടുമെന്നോ എന്ന് സംശയം പൂണ്ട് ചോദിക്കുന്നവരോട്: നിങ്ങള്‍ പാറയോ അല്ലെങ്കില്‍ ഇരുമ്പോ അ ല്ലെങ്കില്‍ നിങ്ങളുടെ നെഞ്ചുകള്‍ക്ക് വീണ്ടും സൃഷ്ടിക്കപ്പെടാന്‍ പ്രയാസമെന്ന് തോന്നു ന്ന മറ്റേതെങ്കിലും വസ്തുക്കളോ ആയിക്കൊള്ളുക, എന്നാലും വീണ്ടും സൃഷ്ടിക്കപ്പെടും. അപ്പോള്‍ അവര്‍ തലയാട്ടിക്കൊണ്ട് ചോദിക്കുന്നു: ആരാണ് ഞങ്ങളെ വീണ്ടും തിരിച്ചുകൊണ്ടുവരിക. അവരോട് പറയുക: ആദ്യം ആരാണോ നിങ്ങളെ ഇല്ലായ്മയില്‍നിന്ന് വിരിപ്പിച്ചുണ്ടാക്കിയത്, അവന്‍തന്നെ. അപ്പോള്‍ അവര്‍ തലയാട്ടിക്കൊണ്ട് ചോദിക്കും: എപ്പോഴാണത്? നീ പറയുക: അത് അടുത്തുതന്നെ ഉണ്ടായേക്കാം, നിങ്ങളെ വിളിക്കുന്ന ആ നാളില്‍ നിങ്ങള്‍ നിങ്ങളുടെ നാഥനെ സ്തുതിച്ചുകൊണ്ട് മറുപടിനല്‍കുന്നതാണ്, അന്ന് അല്‍പകാലം മാത്രമല്ലാതെ നിങ്ങള്‍ ജീവിച്ചിട്ടില്ല എന്ന് നിങ്ങള്‍ക്ക് തോന്നുകയും ചെയ്യുന്നതാണ് എന്നുപറയാന്‍ പ്രവാചകനോട് കല്‍പിക്കുന്നു. ത്രികാലജ്ഞാനവും ഉറപ്പുനല്‍കുന്ന സത്യവുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി പരലോകത്തെക്കുറിച്ചും നാഥനെ കണ്ടുമുട്ടുന്നതിനെക്കുറിച്ചും ദൃഢബോധ്യം വരുത്താത്തവര്‍ ജീവിതലക്ഷ്യമില്ലാത്ത യഥാര്‍ത്ഥ ഭ്രാന്തന്മാരാണെന്ന് 32: 12 ല്‍ പറഞ്ഞിട്ടുണ്ട്. 2: 29; 3: 185; 10: 53; 12: 41 വിശദീ കരണം നോക്കുക.