قَالُوا طَائِرُكُمْ مَعَكُمْ ۚ أَئِنْ ذُكِّرْتُمْ ۚ بَلْ أَنْتُمْ قَوْمٌ مُسْرِفُونَ
അവര്‍ പറഞ്ഞു: നിങ്ങളുടെ ദുഃശ്ശകുനം നിങ്ങളോടൊപ്പം തന്നെയാകുന്നു, നി ങ്ങള്‍ ഉണര്‍ത്തപ്പെട്ടാല്‍ ഇങ്ങനെയാണോ? അല്ല, നിങ്ങള്‍ ഒരു അതിരുകവിഞ്ഞ ജനത തന്നെയാകുന്നു.
നന്മയും തിന്മയും വേര്‍തിരിച്ച് കാണിക്കുന്ന അദ്ദിക്ര്‍ നിഷ്പക്ഷവാനായ അല്ലാഹു എല്ലാ ഓരോ മനുഷ്യനേയും പഠിപ്പിച്ചിട്ടുള്ളതിനാല്‍ ഒരാള്‍ക്കും തന്‍റെ വഴികേടിന് മ റ്റൊരാളെ പഴിചാരി രക്ഷപ്പെടാന്‍ സാധ്യമല്ല. അവരവരെ ബാധിക്കുന്ന തിന്മകള്‍ക്ക് മറ്റു ള്ളവരെ പഴി ചാരുന്നവര്‍ അല്ലാഹുവിനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്ത അതിരു കവിഞ്ഞ ജനതയാണ്. സര്‍വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്ന മുസ്ലിംകളായ വി ശ്വാസികള്‍ മാത്രമേ 16: 89 ല്‍ പറഞ്ഞ എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദി ക്റിനെ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായി ഉപയോഗപ്പെടുത്തുകയുള്ളൂ. അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്ത് മിഥ്യാഗ്രന്ഥങ്ങള്‍ പിന്‍പറ്റുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അര്‍ഹതയില്ലാതെ മുസ്ലിം കളാണെന്ന് വാദിക്കുന്നവരാണെങ്കിലും അവര്‍ 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫി റുകളാണ്. ത്രികാലജ്ഞാനിയായ നാഥന്‍ ഓരോരുത്തരുടെയും കര്‍മ്മരേഖ അവരവരുടെ ത്തന്നെ പിരടിയില്‍ ബന്ധിപ്പിച്ചിട്ടുണ്ട്. അതില്‍ ചെറുതോ വലുതോ ആയ ഒന്നും തന്നെ രേഖപ്പെടുത്താതിരിക്കുന്നില്ല. വിധിദിവസം അത് ഒരു തുറന്ന, സ്വയം പ്രകാശിക്കുന്ന പു സ്തകമായി പുറത്തെടുത്ത് നല്‍കി വായിപ്പിച്ചാണ് ഓരോരുത്തരുടെയും വിചാരണ നടത്തുക എന്ന് 17: 13-14; 18: 49; 23: 62-64; 36: 12; 45: 28-32; 58: 6; 78: 29-30 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 18 ല്‍ വിവരിച്ച പ്രകാരം ഗ്രന്ഥം കൊള്ളെ ബധിരരും ഊമരും അ ന്ധരുമായ കപടവിശ്വാസികളും അനുയായികളുമടങ്ങിയ, നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയിലുള്ള ഫുജ്ജാറുകള്‍ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുകവഴി മസീഹുദ്ദജ്ജാലിനെ ആനയിക്കുന്നവരും ജാരസന്താനങ്ങളുടെ എണ്ണം വര്‍ ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നവരുമാണ്. 4: 78-79; 7: 178-179; 25: 33-34 വിശദീകരണം നോക്കുക.