فَقَدْ كَذَّبُوا بِالْحَقِّ لَمَّا جَاءَهُمْ ۖ فَسَوْفَ يَأْتِيهِمْ أَنْبَاءُ مَا كَانُوا بِهِ يَسْتَهْزِئُونَ
അപ്പോള്‍ ഈ സത്യം അവര്‍ക്ക് വന്നുകിട്ടിയപ്പോഴും അവര്‍ അതിനെ തള്ളി പ്പറഞ്ഞിരിക്കുന്നു, അതുകൊണ്ട് ഏതൊന്നിനെക്കൊണ്ടായിരുന്നുവോ അവര്‍ പരിഹസിച്ചുകൊണ്ടിരിക്കുന്നത്, അതിനെക്കുറിച്ചുള്ള യഥാര്‍ത്ഥ വൃത്താന്തങ്ങ ള്‍ അവര്‍ക്ക് വന്നുകിട്ടുക തന്നെ ചെയ്യും.
2: 119; 7: 8-9; 10: 108; 17: 89; 39: 41, 75; 43: 78 തുടങ്ങി 256 സൂക്തങ്ങളില്‍ പറഞ്ഞ സത്യം അദ്ദിക്ര്‍ തന്നെയാണ്. ഇന്ന് നരകക്കുണ്ഠത്തിലേക്കുള്ള ഫുജ്ജാറുകളായ അക്രമികള്‍ ഗ്രന്ഥം വഹിക്കുന്നത് 62: 5 ല്‍ പറഞ്ഞ പ്രകാരം ഭാരം വഹിക്കുന്ന കഴുതകളെപ്പോലെയാണ്. കപടവിശ്വാസികളെയും അനുയായികളെയും ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റം വരാത്ത നായയോട് 7: 176 ലും; കേള്‍വിയുണ്ടായിട്ടും അദ്ദിക്ര്‍ കേള്‍ക്കാന്‍ തയ്യാ റാകാത്ത ബധിരരും സംസാരവൈഭവം ഉണ്ടായിട്ടും അദ്ദിക്റിനെക്കുറിച്ച് ലോകരോട് പറയാന്‍ തയ്യാറാകാത്ത ഊമരുമായ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഫുജ്ജാറുകളെ 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷ്ടര്‍ എന്ന് 8: 22 ലും പറഞ്ഞിട്ടുണ്ട്. സത്യമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് ഫുജ്ജാര്‍ കിതാബുകള്‍ പഠിക്കുകയും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന കുഫ്ഫാറുകള്‍ മിഥ്യയാണ് പിന്‍പറ്റുന്നത്. 54: 25 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസിയെ ഫുജ്ജാറുകള്‍ 'നുണ പറയുന്ന ഒറ്റയാന്‍' എന്ന് പരിഹസിക്കുന്നതാണ്. 83: 34 ല്‍ വിവരിച്ച പ്രകാരം അത്തരം വിശ്വാസികള്‍ നരകക്കുണ്ഠത്തിലേക്കുള്ള ഫുജ്ജാറുകളായ കുഫ്ഫാറുകളെ പരലോകത്തുവെച്ച് തിരിച്ചും പരിഹസിക്കുന്നതാണ്. 2: 14-15, 147-148; 9: 65-66; 11: 8 വിശദീകരണം നോക്കുക.