قَالُوا اتَّخَذَ اللَّهُ وَلَدًا ۗ سُبْحَانَهُ ۖ هُوَ الْغَنِيُّ ۖ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۚ إِنْ عِنْدَكُمْ مِنْ سُلْطَانٍ بِهَٰذَا ۚ أَتَقُولُونَ عَلَى اللَّهِ مَا لَا تَعْلَمُونَ
അവര്‍ പറയുന്നു: അല്ലാഹു ഒരു സന്താനത്തെ തെരഞ്ഞെടുത്തിരിക്കുന്നു എ ന്ന്-അവന്‍ അതീവ പരിശുദ്ധന്‍! അവന്‍ സ്വയം പര്യാപ്തനാണ്, ആകാശ ങ്ങളിലുള്ള ഒന്നും ഭൂമിയിലുള്ള ഒന്നും അവനുള്ളതാകുന്നു, ഇതിന് നിങ്ങളു ടെ പക്കല്‍ വല്ലപ്രമാണവുമുണ്ടോ? അതോ അല്ലാഹുവിന്‍റെമേല്‍ നിങ്ങള്‍ അറിവില്ലാത്തത് പറഞ്ഞുകൊണ്ടിരിക്കുകയാണോ?
313 പ്രവാചകന്മാരും സത്യവും തെളിവുമായ അദ്ദിക്ര്‍ കൊണ്ട് അയക്കപ്പെട്ടിട്ടുള്ളത് അല്ലാഹുവിനെക്കൂടാതെ മറ്റൊരു ദൈവവുമില്ല എന്നും അപ്പോള്‍ നിങ്ങള്‍ അവനെമാത്രം സേവിക്കൂവീന്‍ എന്നും മനുഷ്യരെ പഠിപ്പിക്കുന്നതിന് വേണ്ടിയാണ് എന്ന് 16: 22; 21: 24-25 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥ ജ്ഞാനവും സന്മാര്‍ഗവും പ്രകാശിക്കുന്ന ഗ്രന്ഥവുമായ അദ്ദിക്ര്‍ കൂടാതെ അല്ലാഹുവിനെക്കുറിച്ച് തര്‍ക്കിക്കുന്ന ചിലര്‍ മ നുഷ്യരിലുണ്ട് എന്ന് 22: 8; 31: 20 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. എല്ലാ ഓരോ സ മുദായത്തിലേക്കും നാഥന്‍ അദ്ദിക്റും കൊണ്ട് പ്രവാചകന്മാരെ അയച്ചിട്ടുണ്ട്; അപ്പോള്‍ ഈ ജനത നിന്നെ തള്ളിപ്പറയുന്നുവെങ്കില്‍ ഇതിനുമുമ്പും വിശദീകരണങ്ങളും വേദങ്ങ ളും പ്രകാശിക്കുന്ന ഗ്രന്ഥമായ അദ്ദിക്ര്‍ കൊണ്ടും ജനതയിലേക്ക് വന്ന പ്രവാചകന്മാരെതള്ളിപ്പറഞ്ഞിട്ടുണ്ട് എന്ന് 35: 24-25 ല്‍ പറഞ്ഞിട്ടുണ്ട്. അന്ത്യപ്രവാചകനായ മുഹമ്മദിന് അവതരിപ്പിക്കപ്പെട്ട അദ്ദിക്റില്‍ അതിന് മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളും അടങ്ങിയിട്ടുണ്ടെന്നും മനുഷ്യര്‍ക്ക് വേണ്ടി അ വതരിപ്പിക്കപ്പെട്ടിട്ടുള്ള അത് അവന്‍ മനുഷ്യര്‍ക്ക് വെളിപ്പെടുത്തുന്നതിന് വേണ്ടിയുംഅ വര്‍ അത് മറ്റുള്ളവരിലേക്ക് ആലോചിച്ച് പ്രതിഫലിപ്പിക്കുന്നതിന് വേണ്ടിയുമാണ് എന്ന് 16: 44 ലും പറഞ്ഞിട്ടുണ്ട്.
ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന, 35: 32 ല്‍ പറഞ്ഞ പ്രകാരം ഗ്രന്ഥം അനന്തരമെടുത്ത പ്രവാചകന്‍റെ ജനതയുടെ ബാധ്യതയാണ് 10: 65 ല്‍ വിവരിച്ച പ്രകാരംപ്രപഞ്ചനാഥനെ ഏക ഇലാഹായും രാജാവായും മനുഷ്യര്‍ക്ക് സമര്‍പ്പിക്കല്‍. എന്നാല്‍ യഥാര്‍ത്ഥ ജ്ഞാനമായ അദ്ദിക്റിനെ മൂടിവെച്ചും തള്ളിപ്പറഞ്ഞും കൊണ്ട് 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ ഇക്കൂട്ടര്‍ 2: 168-169 ല്‍ വിവരിച്ച പ്രകാരം പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരുമാണ്. 17: 81; 40: 78 സൂക്തങ്ങള്‍ പ്രകാരം സത്യമായ അദ്ദിക്റിനെ അവഗണിച്ച് മിഥ്യ യായ ഫുജ്ജാര്‍ ഗ്രന്ഥങ്ങള്‍ പിന്‍പറ്റുന്ന അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം പാഴായിക്കഴിഞ്ഞു. കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ ഫുജ്ജാറുകളിലെ കപടവിശ്വാസികളായ നേതാക്കളും അനുയായികളും നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം ശപിക്കുക യും കുറ്റപ്പെടുത്തുകയും തര്‍ക്കിക്കുകയും ചെയ്യുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. 2: 116-117; 6: 100; 9: 30-31 വിശദീകരണം നോക്കുക.