وَقَالُوا اتَّخَذَ اللَّهُ وَلَدًا ۗ سُبْحَانَهُ ۖ بَلْ لَهُ مَا فِي السَّمَاوَاتِ وَالْأَرْضِ ۖ كُلٌّ لَهُ قَانِتُونَ
അവര്‍ പറയുകയും ചെയ്യുന്നു: അല്ലാഹു ഒരു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു, അവന് അതീവ പരിശുദ്ധനാകുന്നു, അല്ല, ആകാശങ്ങളിലും ഭൂമിയിലുമുള്ള എല്ലാഒന്നും അവനുള്ളതാണ്, എല്ലാഒന്നും അവന് കീഴ് വണങ്ങുന്നവയാണ്.
9: 30-31 ല്‍ വിശദീകരിച്ച പ്രകാരം എല്ലാ ഓരോ നബിമാരുടെയും പ്രവാചകന്മാരുടെയും ജനത അവരുടെ കാലശേഷം നാഥനെക്കുറിച്ചും പ്രവാചകന്മാരെക്കുറിച്ചും നബിമാരെക്കുറിച്ചും പരിചയപ്പെടുത്തുന്ന അദ്ദിക്റിനെ അവഗണിച്ച് പ്രവാചകനെയും നബിമാരെയും മഹാത്മാക്കളെയും ഇലാഹുകളായി സ്വീകരിച്ച് പോന്നു. 3: 7-10 ല്‍ വിവരിച്ച പ്രകാരം അന്ത്യപ്രവാചകനായ മുഹമ്മദിന്റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്ക് ശേഷം അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളും; 18: 110 ല്‍ വിവരിച്ച പ്രകാരം മുഹമ്മദിനെക്കുറിച്ച് അദ്ദിക്റിന്റെ അധ്യാപനത്തിന് വിരുദ്ധമായി പലതരം സവിശേഷതകളും മഹത്വങ്ങളും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നവരാണ്. അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി അവരുടെ വിധി 83: 7 ല്‍ പറഞ്ഞ നരകത്തിലെ സിജ്ജീന്‍ പട്ടികയില്‍ നിന്ന് 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലെ ഇല്ലിയ്യീന്‍ പട്ടികയിലേക്ക് സ്വയം മാറ്റാത്ത അവര്‍ ഓരോരുത്തരും 15: 44 ല്‍ വിവരിച്ചപ്രകാരം നരകക്കുണ്ഠത്തിന്റെ ഏഴ് വാതിലുകളില്‍ ഒന്നിലേക്ക് നിജപ്പെടുത്തി വെക്കപ്പെട്ടവരാണ്. 9: 82 ല്‍ വിവരിച്ച പ്രകാരം അവര്‍ നാലാം ഘട്ടമായ ഐഹിക ലോകത്ത് നരകക്കുണ്ഠം പണിതുകൊണ്ടിരിക്കുന്നവരും ഏഴാം ഘട്ടത്തില്‍ അത് അനന്തരമെടുക്കുന്നവരുമാണ്. 32: 4 ല്‍ പറഞ്ഞ പ്രകാരം പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൂടാതെ മനുഷ്യര്‍ക്ക് ശുപാര്‍ശക്കാരില്‍ നിന്നോ സംരക്ഷകരില്‍ നിന്നോ ആരും തന്നെ ഇല്ല എന്ന് മനുഷ്യരെ ഹൃദയത്തിന്റെ ഭാഷയില്‍ ഉണര്‍ത്താന്‍ കടമപ്പെട്ട അവര്‍ ഇത്തരം കാര്യങ്ങളെല്ലാം വിവരിക്കുന്ന അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുകവഴി 48: 6 ല്‍ വിവരിച്ച പ്രകാരം നാഥനെക്കുറിച്ച് ദുഷിച്ച ധാ രണ വെച്ചുപുലര്‍ത്തുന്നവരും നാഥന്റെ ശാപത്തിനും കോപത്തിനും വിധേയമായവരും നരക്കുണ്ഠത്തിലേക്ക് പോകാനുള്ളവരുമാണ്. ക്രോഡീകരിക്കപ്പെട്ട ഒരു ഗ്രന്ഥം പ്രവാചകന് നല്കപ്പെട്ടിരുന്നില്ല എന്നതിനാല്‍ നിഷ്പക്ഷവാനും ത്രികാലജ്ഞാനിയും എന്നെന്നും ജീവിക്കുന്നവനും ഒരിക്കലും മരിക്കാത്തവനുമായ നാഥനെക്കുറിച്ച് ത്രികാലജ്ഞാനമായ അദ്ദിക്റിന്റെ രചയിതാവായ ത്രികാലജ്ഞാനിയോട് ചോദിക്കാനാണ് 25: 59 ല്‍ പ്രവാചകനോട് തന്നെ കല്പിച്ചിട്ടുള്ളത്. ഏതൊരാളും അറിവില്ലാത്ത ഏതൊരു കാര്യവും ചോദിക്കേണ്ടത് 16: 89 ല്‍ എല്ലാ ഓരോ കാര്യവും വിശദീകരിച്ച ഗ്രന്ഥമെന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ദിക്റിന്റെ രചയിതാവിനോട് തന്നെയാണ് എന്ന് 16: 43; 21: 7 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
ജിന്നുകള്‍ അല്ലാഹുവിന്റെ ആണ് മക്കളും മലക്കുകള്‍ പെണ് മക്കളുമാണെന്ന് മക്കാമുശ്രിക്കുകള്‍ ജല്പിച്ചിരുന്നതായി 6: 100; 43: 17-19 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ആകാശങ്ങളും ഭൂമിയും അവക്കിടയിലുള്ള സര്‍വ്വവസ്തുക്കളും അല്ലാഹുവിനുള്ളതും അവന് അടിമപ്പെടുന്നവയുമാണ്. 'ഈസാ മസീഹോ' അല്ലാഹുവിന്റെ സമീപസ്ഥരായ മലക്കുകളോ അവന്റെ അടിമയാകുന്നതില്‍ കുറച്ചില് കാണുന്നില്ല എന്ന് 4: 172 ല്‍ പ റഞ്ഞിട്ടുണ്ട്. 19: 92 ല്‍, ഒരു സന്താനത്തെ തെരഞ്ഞെടുക്കുക എന്നത് നിഷ്പക്ഷവാന് യോജിച്ചതല്ലെന്നും; 19: 93 ല്‍, ആകാശഭൂമികളിലുള്ള ഒന്നും തന്നെ നിഷ്പക്ഷവാന്റെ അ ടിമയായിട്ടല്ലാതെ വരുന്നില്ല എന്നും; 30: 26 ല്‍, ആകാശഭൂമികളിലുള്ളതെല്ലാം അവനുള്ളതാണെന്നും എല്ലാം അവന് കീഴ്വണങ്ങുന്നതാണ് എന്നും പറഞ്ഞിട്ടുണ്ട്. ഇന്ന് 33: 35 ല്‍ പറഞ്ഞ സ്വഭാവഗുണങ്ങളുള്ള വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും മാത്രമേ വിജയം വരിക്കുകയുള്ളൂ. അവര്‍ മാത്രമാണ് പ്രപഞ്ചനാഥനായ അല്ലാഹുവിനെ മക്കളോ ഇടയാളന്മാരോ ശുപാര്‍ശക്കാരോ ഒന്നുമില്ലാത്തവനായി അംഗീകരിക്കുന്നവര്‍. അവര്‍ ഗ്രന്ഥത്തില്‍ നിന്ന് നാഥനെ കണ്ടുകൊണ്ട് ചരിക്കുന്നവരും മനസാവാചാ കര്‍മണാ അവന് വിധേയരായി ജീവിക്കുന്നവരുമാണ്. 2: 32-33; 19: 92-93; 66: 12 വിശദീകരണം നോക്കുക.