وَمَا يَنْبَغِي لِلرَّحْمَٰنِ أَنْ يَتَّخِذَ وَلَدًا
നിഷ്പക്ഷവാന് ഒരു സന്താനത്തെ തെരഞ്ഞെടുക്കുക എന്നത് യോജിച്ച തേ അല്ല.
112: 1-4 ല്‍, നീ പറയുക: അവന് അല്ലാഹു ഏകനാകുന്നു. അല്ലാഹു ആരുടെയും ആശ്രയം വേണ്ടാത്തവനും എല്ലാവരാലും ആശ്രയിക്കപ്പെടുന്നവനുമാണ്. അവന് പ്രസ വിച്ചിട്ടില്ല, അവന് പ്രസവിക്കപ്പെട്ടിട്ടുമില്ല. അവന് തുല്ല്യനായി ആരും തന്നെയുമില്ല എന്ന് പറഞ്ഞിട്ടുണ്ട്. 17: 43, 111; 42: 11 സൂക്തങ്ങളില്‍ അവനെപ്പോലെ ഒരു വസ്തുവും ഇല്ല, അ വന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ് എന്ന് വിവരിച്ചിട്ടുണ്ട്. 6: 100; 9: 30 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രവാചകന്റെ കാലത്തുള്ള മക്കാമുശ്രിക്കുകളും ജൂത ക്രൈസ്തവരും 'അല്ലാഹു ഒരു സന്താനത്തെ തെരഞ്ഞെടുത്തിരിക്കുന്നു' എന്ന് വാദിച്ച വരായിരുന്നു. എന്നാല്‍ അവര്‍ ഇന്ന് ഇത്തരം സൂക്തങ്ങളൊന്നും വായിക്കുന്നവരല്ല. ഗ്ര ന്ഥം അനന്തരമെടുത്ത അന്ത്യപ്രവാചകന്റെ ജനതയുടെ ബാധ്യതയാണ് ത്രികാലജ്ഞാ നമായ അദ്ദിക്ര്‍ ജാതി, മത, വംശ, ലിംഗ, ദേശ ഭേദമന്യെ ലോകര്‍ക്ക് എത്തിച്ചുകൊടു ക്കല്‍. എന്നാല്‍ നിഷ്പക്ഷവാനായ നാഥനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്ന ഫുജ്ജാറുകള്‍ അവര്‍ നാഥന്റെ ആളുകളാണെന്ന് മിഥ്യയായി വാദിക്കുന്നവരാണ്. 25: 33-34 ല്‍ വിവരിച്ച യഥാര്‍ത്ഥ കാഫിറുകളായ ഇക്കൂട്ടര്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കു ണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴ ച്ചവരാണ്. 8: 22 ല്‍ വിവരിച്ച പ്രകാരം ചിന്താശക്തി ഉപയോഗപ്പെടുത്താത്ത അവര്‍ 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവരാണ്. 2: 85; 5: 33 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അവര്‍ക്ക് ഇവിടെ നിന്ദ്യതയും പരത്തില്‍ അതികഠിനമായ ശിക്ഷയു മാണുള്ളത്. 5: 72, 116-120; 9: 31-33 വിശദീകരണം നോക്കുക.
2: 62 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാ ഗങ്ങള്‍ പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയുമാണെങ്കില് അവര്‍ക്ക് അവരുടെ പ്രതിഫലം അവരുടെ നാഥന്റെ പക്കലുണ്ട്, അവരുടെ മേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല. 10: 17; 19: 58-59; 21: 24-25 വിശദീകരണം നോക്കുക.