( യൂനുസ് ) 10 : 56

هُوَ يُحْيِي وَيُمِيتُ وَإِلَيْهِ تُرْجَعُونَ

അവന്‍ ജീവിപ്പിക്കുന്നു, അവന്‍ തന്നെ മരിപ്പിക്കുകയും ചെയ്യുന്നു, അവനി ലേക്ക് തന്നെയാണ് നിങ്ങളെല്ലാവരും തിരിച്ചയക്കപ്പെടുന്നതും.

 ത്രികാലജ്ഞാനിയായ നാഥന്‍റെ സംസാരമായ ത്രികാലജ്ഞാനമാണ് അദ്ദിക്ര്‍. അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നായ 'ജ്ഞാനം' 7: 52; 22: 3, 8; 35: 28; 39: 8 തുടങ്ങി 61 സൂ ക്തങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ യഥാര്‍ത്ഥ ജ്ഞാനമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞതിനാല്‍ ലോകത്തെവിടെയും ദിവസം മാറുന്നില്ല എന്ന പ്രാഥമിക വിവരം പോലും ഇല്ലാത്തവരാണ്. 43: 36-38 ല്‍ പറഞ്ഞപ്രകാരം നിഷ്പക്ഷവാനെക്കുറിച്ചുള്ള സ്മരണയെത്തൊട്ട് ആര്‍ക്കാണോ മടുപ്പുളവായത്, അവന് നാഥന്‍ ഒരു പിശാചിനെ കൂട്ടുകാരനായി ഏല്‍പിച്ചുകൊടുക്കുന്നതാണ്. ആ ജിന്നുകൂട്ടുകാരന്‍ അവനെ നേരെച്ചൊവ്വെയുള്ള പാതയില്‍ നിന്ന് തടയുകതന്നെ ചെയ്യും, എന്നാല്‍ നാഥനിലേക്ക് തിരിച്ചെത്തുന്നതുവരെ അവര്‍ കണക്കുകൂട്ടും: അവന്‍ നേരെച്ചൊവ്വെയുള്ള പാതയിലാണെന്ന്. അപ്പോള്‍ അവന്‍ "ഓ കഷ്ടം! എനിക്കും നിനക്കുമിടയില്‍ രണ്ട് ഉദയസ്ഥാനങ്ങളുടെ അകല്‍ച്ച ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ, നീ എത്ര ദുഷി ച്ച കൂട്ടുകാരന്‍" എന്ന് കേഴുന്നതാണ്. ഫുജ്ജാറുകള്‍ മരണസമയത്ത് ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുമെന്ന് 7: 37 ലും, വിധിദിവസം അപ്രകാരം സാക്ഷ്യം വഹിക്കുമെന്ന് 6: 130 ലും പറഞ്ഞിട്ടുണ്ട്.

28: 57; 34: 28, 36; 40: 57 എന്നീ സൂക്തങ്ങള്‍ അവസാനിക്കുന്നത് ജനങ്ങളില്‍ അധികപേരും യഥാര്‍ത്ഥ ജ്ഞാനമില്ലാത്തവരാണ് എന്ന് പറഞ്ഞുകൊണ്ടാണ്. അപ്പോള്‍ നിങ്ങള്‍ അറിവില്ലാത്ത കാര്യങ്ങള്‍ ത്രികാലജ്ഞാനമായ അദ്ദിക്റിന്‍റെ രചയിതാവിനോടാണ് ചോദിക്കേണ്ടത് എന്ന് 16: 43; 21: 7 സൂക്തങ്ങളില്‍ കല്‍പിച്ചിട്ടുണ്ട്. അദ്ദിക്റിന്‍റെ രചയിതാവ് 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയാണ്. 2: 255; 4: 133; 6: 133 വിശദീകരണം നോക്കുക.