وَلَئِنْ أَذَقْنَاهُ رَحْمَةً مِنَّا مِنْ بَعْدِ ضَرَّاءَ مَسَّتْهُ لَيَقُولَنَّ هَٰذَا لِي وَمَا أَظُنُّ السَّاعَةَ قَائِمَةً وَلَئِنْ رُجِعْتُ إِلَىٰ رَبِّي إِنَّ لِي عِنْدَهُ لَلْحُسْنَىٰ ۚ فَلَنُنَبِّئَنَّ الَّذِينَ كَفَرُوا بِمَا عَمِلُوا وَلَنُذِيقَنَّهُمْ مِنْ عَذَابٍ غَلِيظٍ
അവനെ ബാധിച്ച ഒരു ദുരിതത്തിനുശേഷം നാം അവനെ നമ്മില്‍ നിന്നുള്ള ഒ രു കാരുണ്യം രുചിപ്പിക്കുകയാണെങ്കില്‍ നിശ്ചയം അവന്‍ പറയുകതന്നെ ചെ യ്യും: ഇത് എനിക്ക് അവകാശപ്പെട്ടതുതന്നെയാണ്, അന്ത്യമണിക്കൂര്‍ നിലവില്‍ വരുമെന്ന് ഞാന്‍ കരുതുന്നുമില്ല, ഇനി ഞാന്‍ എന്‍റെ നാഥനിലേക്ക് തിരിച്ച യക്കപ്പെടുകയാണെങ്കില്‍ തന്നെ നിശ്ചയം എനിക്ക് അവന്‍റെയടുക്കല്‍ നല്ലതു തന്നെയാണ് ഉണ്ടാവുക, അപ്പോള്‍ കാഫിറുകളായവരോട് അവര്‍ പ്രവര്‍ത്തി ച്ചുകൊണ്ടിരുന്നതിനെക്കുറിച്ച് നാം വിവരം നല്‍കുകതന്നെ ചെയ്യും, അവരെ നാം വലയം ചെയ്ത ശിക്ഷകളില്‍ നിന്ന് രുചിപ്പിക്കുകയും ചെയ്യുന്നതാണ്.
27: 19 ല്‍ പറഞ്ഞ പ്രകാരം സുലൈമാന്‍ നബിയുടെയോ; 38: 24 ല്‍ പറഞ്ഞ പ്രകാ രം ദാവൂദ് നബിയുടെയോ; 26: 87-88 ല്‍ പറഞ്ഞ പ്രകാരം ഇബ്റാഹീം നബിയുടെയോ; 39: 14 ല്‍ പറഞ്ഞ പ്രകാരം പ്രവാചകന്‍ മുഹമ്മദിന്‍റെയോ; 41: 34-35 ല്‍ പറഞ്ഞ പ്രകാരം വിചാരണ കൂടാതെ സ്വര്‍ഗത്തിലേക്ക് മുന്‍കടക്കുന്നവരുടെയോ സ്വഭാവങ്ങളൊന്നുമില്ലാ തെയും അല്ലാഹുവിനെ നിഷ്പക്ഷവാനായി അംഗീകരിക്കാതെയും ജീവിക്കുന്ന, 4: 140-145 ല്‍ വിവരിച്ച വിചാരണയില്ലാതെ നരകത്തില്‍ പോകുന്ന കപടവിശ്വാസികളുടെ സ്വ ഭാവവും അവര്‍ക്ക് നാളെ ലഭിക്കാന്‍ പോകുന്ന ശിക്ഷയുമാണ് സൂക്തത്തില്‍ വിവരിക്കു ന്നത്. 18: 36; 40: 34-35; 43: 32-35 വിശദീകരണം നോക്കുക.