( അല്‍ മുസ്സമ്മില്‍ ) 73 : 2

قُمِ اللَّيْلَ إِلَّا قَلِيلًا

നീ രാത്രിയില്‍ എഴുന്നേല്‍ക്കുക-അല്‍പസമയമൊഴിച്ച്,

രാത്രിയില്‍ അല്‍പസമയമൊഴികെ എഴുന്നേറ്റുനിന്ന് നമസ്കരിക്കാനാണ് ഈ സൂ ക്തത്തിലൂടെ പ്രവാചകനോട് കല്‍പിക്കുന്നത്. പ്രവാചകന് പലപ്പോഴും നമസ്കാരത്തിലായിരുന്നു ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ അവതരിപ്പിച്ച് കിട്ടിയിരുന്നത്. അതുകൊണ്ടാണ് ദിക്രീ എന്ന ഗ്രന്ഥം നിലനിര്‍ത്താന്‍ വേണ്ടി നീ നമസ്കരിക്കുക എന്ന് 20: 14 ല്‍ പറ ഞ്ഞിട്ടുള്ളത്. നിന്‍റെ നാഥനില്‍ നിന്ന് ദിവ്യസന്ദേശമായി നിനക്ക് ലഭിക്കുന്നത് നീ ജനങ്ങ ള്‍ക്ക് എത്തിച്ചുകൊടുക്കുക, നീ നമസ്കാരം നിലനിര്‍ത്തുകയും ചെയ്യുക, നിശ്ചയം നമസ്കാരം നീചവും നിഷിദ്ധവുമായ പ്രവൃത്തികളെത്തൊട്ട് തടയുകതന്നെ ചെയ്യും, പരമപ്രധാനം അല്ലാഹുവിന്‍റെ സ്മരണ ഉണ്ടാക്കുന്ന അദ്ദിക്ര്‍ തന്നെയാണ്, നിങ്ങള്‍ ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരിക്കുന്നതെല്ലാം നാഥന്‍ അറിയുന്നുമുണ്ട് എന്ന് 29: 45 ല്‍ പറഞ്ഞിട്ടുണ്ട്. 17: 13-14; 18: 49; 23: 62-64; 36: 12; 45: 28-29; 58: 6; 78: 28-29 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം എല്ലാ ഓരോ മനുഷ്യന്‍റെയും പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മരേഖയില്‍ ചെറു തോ വലുതോ ആയ ഒന്നും തന്നെ കൊത്തിവെക്കാതിരിക്കുന്നില്ല, വിധിദിവസം അത് ഒ രു തുറന്ന പുസ്തകമായി പുറത്തെടുത്ത് നല്‍കപ്പെടുന്നതും ഓരോരുത്തരും ആ ഗ്ര ന്ഥം വായിച്ച് ഓരോരുത്തരുടെയും വിചാരണ സ്വയം നടത്തേണ്ടി വരുന്നതുമാണ്. 96: 6-19 സൂക്തങ്ങള്‍ പ്രവാചകന്‍റെ 45-ാമത്തെ വയസ്സില്‍ അവതരിപ്പിച്ചപ്പോള്‍ മക്കാമുശ്രിക്കുകളായ പുരുഷന്മാരും സ്ത്രീകളും നഗ്നരായിട്ടായിരുന്നു കഅ്ബ പ്രദക്ഷിണം നടത്തിയിരുന്നത്. അന്ന് പ്രവാചകന്‍റെ നമസ്കാരരീതി ദൈര്‍ഘ്യമുള്ള ഒറ്റ സാഷ്ടാംഗപ്ര ണാമമായിരുന്നു. പ്രസ്തുത സൂറത്ത് അവസാനിക്കുന്നത് നീ സാഷ്ടാംഗം പ്രണമിക്കുക, നാഥന്‍റെ സാമീപ്യം തേടുക എന്ന് പറഞ്ഞുകൊണ്ടാണ്. അടിമ ഉടമയോട് ഏറ്റവും അടുക്കുന്ന സന്ദര്‍ഭം സാ ഷ്ടാംഗപ്രണാമത്തിലാണെന്നും അതുകൊണ്ട് സാഷ്ടാംഗ പ്രണാമത്തില്‍ ആത്മാവുകൊണ്ട് നാഥനോട് ആവശ്യമുള്ളതെല്ലാം ചോദിച്ചുവാങ്ങണമെന്നും നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 

7: 205-206 ല്‍ വിവരിച്ച പ്രകാരം ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ സംഘമില്ലാത്തതിനാല്‍ കൂട്ടമായ നമസ്കാരമില്ല. അതുകൊണ്ട് ഒറ്റപ്പെട്ട വിശ്വാസി എ ല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള 25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ആത്മാവ് പങ്കെടുത്ത് കൊണ്ട് പ്രഭാത പ്രദോഷങ്ങളില്‍ വായിക്കുകയും തിലാവത്തിന്‍റെ സുദീര്‍ഘമായ ഒറ്റ സാഷ്ടാംഗപ്രണാ മം നിര്‍വഹിക്കുകയും അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുകയുമാണ് വേണ്ടത്. അ തോടൊപ്പം 1000 സമുദായങ്ങളില്‍ പെട്ട ജീവികളുടെ ക്ഷേമവും ഐശ്വര്യവും ലക്ഷ്യം വെച്ച് ജൈവകൃഷി ചെയ്യുകയും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുകയും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യേണ്ടതാ ണ്. കൂടാതെ അദ്ദിക്റിന്‍റെ വ്യാപനത്തിന് തടസ്സം നില്‍ക്കുന്ന കപടവിശ്വാസികളോടും കുഫ്ഫാറുകളോടും 9: 73; 25: 52; 66: 9 സൂക്തങ്ങളുടെ കല്‍പന അംഗീകരിച്ചുകൊണ്ട് അ ധികരിച്ച ജിഹാദ് ചെയ്യുകയും വേണം. 2: 2-5; 5: 48; 51: 50 വിശദീകരണം നോക്കുക.