( യൂനുസ് ) 10 : 2

أَكَانَ لِلنَّاسِ عَجَبًا أَنْ أَوْحَيْنَا إِلَىٰ رَجُلٍ مِنْهُمْ أَنْ أَنْذِرِ النَّاسَ وَبَشِّرِ الَّذِينَ آمَنُوا أَنَّ لَهُمْ قَدَمَ صِدْقٍ عِنْدَ رَبِّهِمْ ۗ قَالَ الْكَافِرُونَ إِنَّ هَٰذَا لَسَاحِرٌ مُبِينٌ

മൊത്തം മനുഷ്യര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനും വിശ്വാസികളായവര്‍ക്ക് അവരുടെ നാഥന്‍റെ അടുക്കല്‍ ഇഹത്തിലുള്ള സത്യസന്ധമായ ജീവിതത്തിന് പ്രതിഫലമുണ്ടെന്ന സന്തോഷവാര്‍ത്ത അറിയിക്കുന്നതിനും വേണ്ടി അവരി ല്‍ നിന്ന് തന്നെയുള്ള ഒരാള്‍ക്ക് നാം ദിവ്യബോധനം നല്‍കിയത് ജനത്തിന് ഒ രു അത്ഭുതമായി തീര്‍ന്നിരിക്കുന്നുവോ? കാഫിറുകള്‍ പറയുന്നു: നിശ്ചയം ഇത് ഒരു തെളിഞ്ഞ മാരണക്കാരന്‍ തന്നെയാകുന്നു.

6: 7-8; 7: 63, 69 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം മനുഷ്യരില്‍ നിന്നുള്ളവരെ പ്ര വാചകനായി നിയോഗിക്കുന്നതില്‍ എക്കാലത്തുമുള്ള കാഫിറുകള്‍ ആശ്ചര്യപ്പെടുന്നവരായിരുന്നു. എല്ലാ പ്രവാചകന്മാരുടെയും ജനതയില്‍ നിന്നുള്ള ആയിരത്തില്‍ 999 പേരും കാഫിറുകളാണ്. 23: 33-44 ല്‍, എക്കാലത്തും പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ട ജനതയിലെ പരലോകത്തെ കണ്ടുമുട്ടുന്നതിനെ കളവാക്കുകയും ഭൗതിക ജീവിതത്തിന്‍റെ മോടിയില്‍ ആകൃഷ്ടരായി ജീവിക്കുകയും ചെയ്യുന്ന കാഫിറുകളായ പ്രമാണിമാര്‍ പറഞ്ഞു: ഇയാള്‍ നിങ്ങളെപ്പോലെയുള്ള ഒരു പുരുഷനല്ലാതെയല്ല, നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുന്നതുപോലെ അയാള്‍ തിന്നുകയും കുടിക്കുകയും ചെയ്യുന്നു, നിങ്ങളെപ്പോലെയുള്ള ഒരാളെ നിങ്ങള്‍ അനുസരിക്കുന്നപക്ഷം നിങ്ങള്‍ എല്ലാം നഷ്ടപ്പെട്ടവരായിത്തീരുകതന്നെ ചെയ്യും. നിങ്ങള്‍ മരിച്ച് മണ്ണും എല്ലുമായിക്കഴിഞ്ഞാല്‍ പുനര്‍ജീവിപ്പിക്കപ്പെടുമെന്ന് അയാള്‍ നിങ്ങളോട് വാഗ്ദത്തം ചെയ്യുന്നുവോ? ഹാ, നിങ്ങളോട് വാഗ്ദത്തം ചെയ്യപ്പെടുന്നത് അതിവിദൂരം തന്നെ. ഇഹത്തിലുള്ളത് മാത്രമാണ് ജീവിതം, നാം ഇവിടെ മരിക്കുന്നു, ജനിക്കുന്നു, നാം പുനര്‍ ജീവിപ്പിക്കപ്പെടാനൊന്നും പോകുന്നില്ല, ഇയാള്‍ അല്ലാഹുവിന്‍റെ മേല്‍ കള്ളം കെട്ടിച്ചമച്ച് പറയുന്നവനല്ലാതെയല്ല, നാം ഇയാളില്‍ വിശ്വസിക്കുന്നവരുമല്ല. അപ്പോള്‍ പ്രവാചകന്‍ പ്രാര്‍ത്ഥിച്ചു: 'നാഥാ, എന്നെ കളവാക്കിയ ഈ ജനതയെത്തൊട്ട് എന്നെ സഹായിച്ചാലും.' 'കുറച്ച് കഴിഞ്ഞോട്ടെ, ഒരു പ്രഭാതത്തില്‍ അവരുടെ അട്ടഹാസം കേള്‍ക്കാം' എന്ന് അല്ലാഹു മറുപടി നല്‍കി. അങ്ങനെ അക്രമികളായ ആ ജനതയെ നാം ചപ്പുചവറുകളാക്കി മാറ്റി, പിന്നീട് അവര്‍ക്കുശേഷം മറ്റൊരു ജനതയെ നാം നട്ടുവളര്‍ത്തിക്കൊണ്ടുവന്നു, ഒരു സമുദായവും അവര്‍ക്ക് നിശ്ചയിച്ചിട്ടുള്ള അവധി മുന്‍കടക്കുകയോ പിന്തിക്കുകയോ ചെയ്തിട്ടില്ല. പിന്നെ നാം തുടരെ ത്തുടരെ പ്രവാചകന്‍മാരെ അയച്ചു, എല്ലാ ഓരോ സമുദായവും അവരുടെ പ്രവാചകന്‍മാരെ കളവാക്കി തള്ളിപ്പറഞ്ഞു, അപ്പോള്‍ നാം അവരെ ചരിത്രത്തിന്‍റെ ഭാഗങ്ങളാക്കി മാറ്റി, അ ങ്ങനെ എല്ലായ്പ്പോഴും വിശ്വാസികളല്ലാത്ത തെമ്മാടികളായ ജനത തൂത്തെറിയപ്പെട്ടു എന്നുപറഞ്ഞിട്ടുണ്ട്. 64: 6 ല്‍, ഓരോ ജനതയിലേക്കും വ്യക്തമായ തെളിവും കൊണ്ട് നി യോഗിക്കപ്പെട്ട പ്രവാചകന്‍മാര്‍ വന്നപ്പോള്‍ അവര്‍ ചോദിച്ചു: ഒരു മനുഷ്യനാണോ ഞങ്ങളെ സന്‍മാര്‍ഗത്തിലേക്കാക്കാന്‍ വന്നിരിക്കുന്നത്? അങ്ങനെ അവര്‍ നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു, അപ്പോള്‍ അല്ലാഹുവും സ്വയം പര്യാപ്തനായി, അല്ലാഹു ഐശ്വര്യ വാനായ സ്വയം സ്തുത്യര്‍ഹന്‍ തന്നെയാണ് എന്ന് പറഞ്ഞിട്ടുണ്ട്.

ഓ മൂസാ, നീഒരു മാരണത്തിന് വിധേയമായവനാണെന്നാണ് നിശ്ചയം ഞാന്‍ ക രുതുന്നതെന്ന് ഫിര്‍ഔന്‍ പറഞ്ഞതായി 17: 101 ല്‍ പറഞ്ഞിട്ടുണ്ട്. പ്രവാചകനായ മുഹമ്മദി നെക്കുറിച്ച് പല ആരോപണങ്ങളും ഉന്നയിച്ച കാഫിറുകള്‍, നിശ്ചയം നിങ്ങള്‍ മാരണത്തിന് വിധേയമായ ഒരു പുരുഷനെയല്ലാതെ പിന്‍പറ്റുന്നില്ല എന്ന് ജനതയോട് പറഞ്ഞ തായി 17: 47 ലും 25: 8 ലും പറഞ്ഞിട്ടുണ്ട്. 25: 7 ല്‍, അവനോടൊപ്പം മുന്നറിയിപ്പ് നല്‍കാന്‍ ഒരു മലക്ക് ഇറക്കപ്പെടാത്തത് എന്തുകൊണ്ട് എന്ന് കാഫിറുകള്‍ ചോദിച്ചതായി പറയു ന്നു. അതിന് മറുപടിയായിക്കൊണ്ട്, അല്ലാഹു ഒരു മനുഷ്യനെ പ്രവാചകനായി നിയോഗിച്ചിരിക്കുന്നു എന്നതല്ലാതെ മറ്റെന്താണ് സന്മാര്‍ഗം വന്നുകിട്ടിയപ്പോള്‍ അത് സ്വീകരിക്കുന്നതില്‍ നിന്ന് മനുഷ്യരെ തടഞ്ഞത് എന്ന് 17: 94 ലും; നീ പറയുക, ഭൂമിയില്‍ ശാന്തിയോടും സമാധാനത്തോടും കൂടി ചരിക്കുന്ന മലക്കുകളാണ് വസിക്കുന്നതെങ്കില്‍ നാം ആകാശത്തുനിന്ന് ഒരു മലക്കിനെത്തന്നെ പ്രവാചകനായി നിയോഗിക്കുമായിരുന്നു എന്ന് 17: 95 ലും പറഞ്ഞിട്ടുണ്ട്. എനിക്കുശേഷം 'അഹ്മദ്' എന്ന് പേരുള്ള ഒരു പ്രവാചകന്‍ വരുമെന്ന് ഈസാനബിയാല്‍ ശുഭവാര്‍ത്ത അറിയിക്കപ്പെട്ട ഇസ്റാഈല്‍ സന്തതികള്‍ പ്രസ്തുത പ്രവാചകനായ മുഹമ്മദ് വ്യക്തമായ ഗ്രന്ഥവും കൊണ്ട് വന്നപ്പോള്‍ 'ഇത് വ്യക്തമായ മാരണം തന്നെയാണ്' എന്ന് അവര്‍ പറഞ്ഞതായി 61: 6 ല്‍ പറഞ്ഞിട്ടുണ്ട്. അവര്‍ക്ക് നമ്മില്‍ നിന്നുള്ള സത്യം വന്നുകിട്ടിയപ്പോള്‍ അവര്‍ ചോദിച്ചു: എന്താണ് മൂ സാക്ക് നല്‍കപ്പെട്ടതുപോലുള്ള ദിവ്യാത്ഭുതങ്ങള്‍ നിനക്ക് നല്‍കപ്പെടാത്തത്? മുമ്പ് മൂ സാക്ക് നല്‍കപ്പെട്ടത് അവര്‍ നിഷേധിച്ചിട്ടില്ലെയോ? തൗറാത്തും ഈ വായനയും പര സ്പരം സഹായിക്കുന്ന രണ്ട് മാരണങ്ങളാണെന്നും നിശ്ചയം ഞങ്ങള്‍ എല്ലാഒന്നിനെയും നിഷേധിക്കുന്നവര്‍ തന്നെയാണെന്നും കാഫിറുകള്‍ പറഞ്ഞതായി 28: 48 ല്‍ പറഞ്ഞിട്ടുണ്ട്. അപ്രകാരം ഇവര്‍ക്ക് മുമ്പുള്ള ഒരു ജനതയിലേക്ക് ഒരു പ്രവാചകനും വന്നിട്ടില്ല, മാ രണക്കാരന്‍ അല്ലെങ്കില്‍ ജിന്ന് ബാധിച്ച ഭ്രാന്തന്‍ എന്ന് അവര്‍ പറഞ്ഞിട്ടല്ലാതെ എന്ന് 51: 52 ലും പറഞ്ഞിട്ടുണ്ട്.

2: 62; 4: 133; 6: 133 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഇന്ന് അറബി ഖുര്‍ആന്‍ വാ യിക്കുന്ന ഫുജ്ജാറുകള്‍ നാഥന്‍റെ ഗ്രന്ഥമായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പ റഞ്ഞുകൊണ്ടും 313 പ്രവാചകന്മാരെയും കളവാക്കി അവതരിപ്പിക്കുന്നവരും മസീഹുദ്ദ ജ്ജാലിന്‍റെയും അന്ത്യനാളിന്‍റെയും ആഗമനത്തിനുവേണ്ടി ധൃതികാണിക്കുന്നവരുമാണ് ്.അദ്ദിക്റിനെ സത്യപ്പെടുത്തുന്ന ഒറ്റപ്പെട്ട വിശ്വാസി ഇന്ന് 7: 205-206 ല്‍ വിവരിച്ച പ്രാര്‍ ത്ഥനാ രീതിയും ജീവിതരീതിയുമാണ് സ്വീകരിക്കുക. ഈസാ രണ്ടാമതുവന്ന് മസീഹുദ്ദ ജ്ജാലിനെ വധിക്കുന്നതോടുകൂടി അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗ ങ്ങളാല്‍ കപടവിശ്വാസികളും കുഫ്ഫാറുകളും വധിക്കപ്പെട്ടുകൊണ്ട് 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പില്‍ വരുന്നതാണ്. ഈസായുടെ ഭരണകാലത്ത് 43: 60-61 ല്‍ വിവരിച്ച പ്രകാരം എല്ലാ പുരുഷന്മാരും സ്ത്രീകളും വിവാഹമോ ലൈംഗിക ബന്ധമോ ഇല്ലാതെ മലക്കുകളുടെ ജീവിതം നയിക്കുന്നതാണ്. അത് 4: 158-159 ല്‍ വിവരിച്ച പ്രകാരം ഭൂമിയിലുള്ള സ്വര്‍ഗീയ ജീവിതമാണ്. 3: 187; 6: 157; 9: 67-68 വിശദീകരണം നോക്കുക.